പുല്ലാര.മേമാട് പ്രവര്‍ത്തിച്ച് വന്നിരുന്ന ത്രിമതി കോണ്ട്രാക്റ്റിംഗ് കമ്പനിയുട ടാര്‍ മിക്സിംഗ് പ്ലാന്‍റ് കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടുകാരുടെ എതിര്‍പ്പ് മൂലം അടച്ചിടെണ്ടി വന്നിരുന്നു. പ്ലാന്റിനെതിരെ സമര പ്രഖ്യാപനത്തിന് നേത്രത്വം നെല്‍കിയിരുന്ന നാട്ടിലെ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്രത്വത്തില്‍ രൂപീകരിച്ച കമ്മറ്റി പ്രധിനിതികള്‍ക്ക് കമ്പനിയതികൃതര്‍ നേരില്‍ കണ്ട് കത്ത് കൈമാറി. കോണ്‍ഗ്രെസ്സ് പ്രവര്‍ത്തകരായ യാസര്‍ പുല്ലാര, സക്കീര്‍ പുല്ലാര.മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കുഞ്ഞിപ്പു, ആം ആദ്മി പ്രവര്‍ത്തകനായ അബു കുരിക്കള്‍,SDPI പ്രവര്‍ത്തകനായ അഷ്‌റഫ് മേമാട് എന്നിവരെ കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങള്‍ക്കും കത്ത് കൊടുത്തിട്ടുണ്ട്.
പ്ലാന്‍റ് അടഞ്ഞു കിടന്ന കാരണത്താല്‍ പല പ്രവര്‍ത്തികളും മുടങ്ങി കിടക്കുകയാണെന്നും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കാന്‍ പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് കമ്പനി അധികൃതര്‍ ആവശ്യപെടുന്നത്.
പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ മേമാട് ഭാഗത്തുള്ള റോഡിന്‍റെ ബാക്കിയുള്ള പ്രവര്‍ത്തി സ്വന്തം ചിലവില്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ അറീച്ചു.
700 മീറ്റര്‍ ചുറ്റളവില്‍ വീടുകളോ സ്ഥാപനങ്ങളോ ഇല്ല എന്നും പ്ലാന്‍റ് കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല എന്നും വേറെ പ്ലാന്‍റ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതുമായി തുടര്‍ന്നുള്ള കാര്യങ്ങള്‍ പൊതു ജനങ്ങളുമായി ആലോചിച് തീരുമാനിക്കുമെന്ന്‍ കമ്മറ്റി ഭാരവാഹികള്‍ അറീക്കുകയുണ്ടായി.
.
പ്ലാന്‍റ് അടഞ്ഞു കിടന്ന കാരണത്താല്‍ പല പ്രവര്‍ത്തികളും മുടങ്ങി കിടക്കുകയാണെന്നും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കാന്‍ പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് കമ്പനി അധികൃതര്‍ ആവശ്യപെടുന്നത്.
പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ മേമാട് ഭാഗത്തുള്ള റോഡിന്‍റെ ബാക്കിയുള്ള പ്രവര്‍ത്തി സ്വന്തം ചിലവില്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ അറീച്ചു.
700 മീറ്റര്‍ ചുറ്റളവില്‍ വീടുകളോ സ്ഥാപനങ്ങളോ ഇല്ല എന്നും പ്ലാന്‍റ് കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല എന്നും വേറെ പ്ലാന്‍റ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതുമായി തുടര്‍ന്നുള്ള കാര്യങ്ങള്‍ പൊതു ജനങ്ങളുമായി ആലോചിച് തീരുമാനിക്കുമെന്ന്‍ കമ്മറ്റി ഭാരവാഹികള്‍ അറീക്കുകയുണ്ടായി.
.
ഈ വിഷയത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാൻ ന്ധപ്പെട്ടവർക്ക് സാധിക്കട്ടെ......
ReplyDelete